ഫിഷറീസ് വകുപ്പ് സമുദ്ര വിഭവ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കുമായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ډ മത്സ്യ വിഭവ സംരക്ഷണത്തിനും, മത്സ്യത്തൊഴിലാളിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും 32.4 കോടി രൂപയുടെ പദ്ധതികള്‍ 2022-23 ല്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നു.
ډ മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ കുടുങ്ങുന്ന ചെറുമത്സ്യങ്ങളെ ഒഴിവാക്കുന്നതിനായി ട്രോള്‍ വലകളില്‍ സ്ക്വയര്‍ മെഷ് കോഡ് എന്‍ഡ് (ഇീറലിറ) ഉള്‍പ്പെടുത്തുന്നതിന് 2021-22 ല്‍ 30 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 210 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമായിട്ടുണ്ട്.നടപ്പു സാമ്പത്തിക വര്‍ഷം 30 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിലൂടെ 200 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.
ډ കടലില്‍ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യം കേട് കൂടാതെ കരയില്‍ എത്തിക്കുന്നതിന് 2021-22 ല്‍ 483 ഇന്‍സുലേറ്റഡ് ഫിഷ് ബോക്സുകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. 2022-23 ല്‍ 800 മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഐസ് ബോക്സ് വിതരണം ചെയ്യുന്ന ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നു. ആദ്യഘട്ടമായി 604 എണ്ണം ഇന്‍സുലേറ്റഡ് ഐസ് ബോക്സുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ډ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 2021-22 വര്‍ഷത്തില്‍ 417 വമിറവലഹറ ഏജട ഉം 360 ങീൗിശേിഴ ്യേുല ഏജട ഉം പരമ്പരാഗത യാനങ്ങള്‍ക്ക് നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷം 609 ങീൗിശേിഴ ്യേുല ഏജട കള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതാണ്. ആയതിന്‍റെ ടൗുുഹ്യ ീൃറലൃ നല്‍കിയിട്ടുണ്ട്.
ډ മത്സ്യ വിഭവ സംരക്ഷണം, മത്സ്യത്തൊഴിലാളി സുരക്ഷ എന്നിവ ലക്ഷ്യമാക്കി സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ഹാര്‍ബറുകളിലും ഇഇഠഢ ക്യാമറ സ്ഥാപിക്കപ്പെടുകയും ആയതിന്‍റെ നിയന്ത്രണത്തിനും ഏകോപനത്തിനുമായി ഫിഷറീസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് റീജിയണല്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ച് വരുന്നു.
ډ മത്സ്യബന്ധന നിയമങ്ങള്‍ നടപ്പാക്കാനും അപകടത്തില്‍പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കുന്നതിനുമായി കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ലൈഫ് ഗാര്‍ഡുകള്‍ ഉള്‍പ്പടെ റെസ്ക്യൂബോട്ട് പ്രവര്‍ത്തിച്ച് വരുന്നു.
ډ കടലില്‍ അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ ഉറപ്പാക്കി വേഗം കരയില്‍ എത്തിച്ച് തുടര്‍ ചികില്‍സ ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യത്തിലാദ്യമായി അത്യാധുനിക സംവിധാനങ്ങളോടെ വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ കേന്ദ്രങ്ങളായി 3 മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.
ډ മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന ഒരു ബോട്ടില്‍ ഉണ്ടാകേണ്ട ഉപകരണങ്ങളെ കുറിച്ചും സംവിധാനങ്ങളെ കുറിച്ചും മത്സ്യത്തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി 9 മോഡല്‍ ഫിഷിംഗ് ബോട്ടുകള്‍ തീരദേശ ജില്ലകളില്‍ തയ്യാറാക്കുന്നു. അതിന്‍റെ പ്രാരംഭ നടപടികള്‍ നടന്നു വരുന്നു.
ډ കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനും ഹാര്‍ബറുകളില്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കേരളത്തിലെ 15 ഹാര്‍ബറുകളില്‍ 100 റെസ്ക്യൂ സ്ക്വാഡുകളെ നിയമിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
ډ ഗോവയിലെ ചകണട പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞ 200 മത്സ്യതൊഴിലാളികളെ വീണ്ടും പരിശീലനം നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു. നാളിതുവരെ 175 പേരുടെ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ډ തീരക്കടലില്‍ മത്സ്യബന്ധന സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പ്രാപ്തരാക്കുന്നതിനായി 10 ആഴക്കടല്‍ മത്സ്യബന്ധന യൂണിറ്റുകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കി വരുന്നു. ഇതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (ഉഡുപ്പി) ന് ഘഛക നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 3 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ډ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ മത്സ്യബന്ധനത്തിനായി കടലില്‍ ഇറക്കുന്നതിനും മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് കയറ്റുന്നതിനും സഹായിക്കാനായി ടോയിംഗ് ട്രാക്ടര്‍ വാങ്ങി നല്‍കുന്ന പദ്ധതി നടപ്പാക്കി വരുന്നു.
ډ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന ബോട്ടുകളിലെ സ്രാങ്കിനും, എഞ്ചിന്‍ ഡ്രൈവര്‍, ഡെക്ക് ഹാന്‍ഡ് എന്നിവര്‍ക്ക് കൊച്ചിയിലെ ഇകഎചഋഠ ന്‍റെ പരിശീലനം നല്‍കി വരുന്നു. 60 പേരുടെ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 30 പേര്‍ക്ക് പരിശീലനം നടന്നു വരുന്നു.
ډ പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് എഞ്ചിന്‍ സബ്സിഡി നല്‍കുന്ന പദ്ധതി പ്രകാരം 100 മത്സ്യത്തൊഴിലാളികള്‍ക്ക് എഞ്ചിന് പരമാവധി 30,000/- രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നു.
ډ മത്സ്യബന്ധന വലകള്‍ക്ക് സബ്സിഡിയായി 200 മത്സ്യത്തൊഴിലാളികള്‍ക്ക് യൂണിറ്റിന് പരമാവധി 10,000/- രൂപ നല്‍കി വരുന്നു.
ډ കാലാവസ്ഥാ മുന്നറിയിപ്പ് യഥാസമയം മത്സ്യത്തൊഴിലാളികളില്‍ എത്തിക്കുന്നതിനും കടലില്‍ മത്സ്യലഭ്യത പ്രദേശം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നതിനും വിഴിഞ്ഞം, മുനമ്പം, ബേപ്പൂര്‍ എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഘഋഉ റശുഹെമ്യ യീമൃറ കള്‍ സ്ഥാപിച്ചു.
ډ മാലിന്യമുക്തവും, സുസ്ഥിരവും, ലാഭകരവുമായ മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പാക്കി വരുന്നു.
ആഴക്കടൽ മത്സ്യബന്ധന യാനം GOI അംഗീകരിച്ച ഡിസൈനും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും
മറൈൻ ആംബുലൻസ് സേവനങ്ങൾ
മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽപ്പെട്ട് ഓരോ വർഷവും നിരവധി മത്സ്യത്തൊഴിലാ ളികൾ മരണപ്പെടുകയോ, കാണാതാകുകയോ, ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന സംവിധാനം മത്സ്യത്തൊഴിലാ ളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.
ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദുരന്ത മുഖത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതി നുമുതകുന്ന മറൈൻ ആംബുലൻസുകൾ സജ്ജമാക്കാൻ സർക്കാർ അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ മൂന്ന് മറൈൻ ആംബുലൻസുകൾ നിർമ്മിക്കുന്നതിനാണ് 31/05/2018 ന് കൊച്ചിൻ ഷിപ്പി യാർഡുമായി കരാറിൽ ഏർപ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കിൽ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കൽ തുക. ഓഖി പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7.36 കോടി രൂപയും, ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുളള 2 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചത്. കൂടാതെ ഒരു ആംബുലൻസിന്റെ നിർമ്മാണച്ചെലവ് പൂർണ്ണമായും BPCL ഉം, ഒന്നിന്റെ പകുതി ചെലവ് കൊച്ചിൻ ഷിപ്പ്യാർഡും അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നുമാണ് വഹിച്ചത്. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം ലഭ്യമാക്കിയത് കൊച്ചി കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന CIFT ആണ്.
23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുളള മറൈൻ ആംബുലൻസുകൾക്ക് അപകടത്തിൽപ്പെടുന്ന 10 പേരെ വരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിലെത്തിക്കാൻ സാധിക്കും. 700 എച്ച്.പി വീതമുളള 2 സ്കാനിയ എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുളള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭ്യമാകും. IRS മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ബോട്ടുകൾ രൂപകൽപന ചെയ്തിട്ടുളളത്. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നു കളും ഒരുക്കിയിട്ടുളള ആംബുലൻസിൽ 24 മണിക്കൂറും പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം ഉണ്ടാകും. പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നിങ്ങനെ നാമകരണം ചെയ്തിട്ടുളള മറൈൻ ആംബുലൻ സുകൾ യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് 24 മണിക്കൂർ രക്ഷാ പ്രവർത്തനത്തിന് നിയോഗിച്ചിട്ടുള്ളത്.
ഫിഷറീസ് കൺട്രോൾറും
കടൽ സുരക്ഷയുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാ സമയം മത്സ്യത്തൊഴിലാ ളികൾക്കെത്തിച്ച് കൊടുക്കുക, വിവിധ ഏജൻസികളെ കോർത്തിണക്കിക്കൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിയ്ക്കുക എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫിഷറീസ് ഡയറക്ടറേറ്റ് തലത്തിൽ ഒരു മാസ്റ്റർ കൺട്രോൾ റൂമും, വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീ കരിച്ച് 3 റീജിയണൽ കൺട്രോൾ റൂമുകളും ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഇപ്പോൾ പ്രവർത്തിയ്ക്കുന്നുണ്ട്.
ഫിഷറീസ് മാസ്റ്റർ കൺട്രോൾ റൂമിന്റെ ഫോൺ നമ്പർ
മൊബൈല്‍ (ഡയറക്ടറേറ്റ്) : 8547155621
ലാന്റ് ലൈൻ : 0471-2960896
റീജിയണൽ കൺട്രോൾ റൂമിന്റെ ഫോൺ നമ്പർ
വിഴിഞ്ഞം : 0471-2480335
മൊബൈൽ : 9447141189
വൈപ്പിൻ : 9496007048
ലാന്റ് ഫോൺ : 0784-2502768
ബേപ്പൂർ : 0495-2414074
മൊബൈൽ : 9496007038 (Assistant - Director), 9496007052
ഇവ കൂടാതെ മറ്റു ആറു മറൈൻ ജില്ലകളിലും ഫിഷറീസ് സ്റ്റേഷനുകളോട് അനുബന്ധിച്ച് ഇരുപത്തിനാല് മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുവരുന്നു. അവയുടെ ഫോൺ നമ്പറുകൾ ചുവടെ ചേർക്കുന്നു.
കൺട്രോൾ റൂമിന്റെ ലാന്റ് ഫോൺ നമ്പർ
കൺട്രോൾറും / ഫിഷറീസ് സ്റ്റേഷൻ |
ലാന്റ് ഫോൺ നമ്പർ |
---|---|
നീണ്ടകര |
0476-2680036 |
തോട്ടപ്പള്ളി |
0477-2297707 |
അഴിക്കോട് |
0480-2996090 |
പൊന്നാനി |
0494-2667428 |
കണ്ണൂർ |
0497-2732487 |
കാസർഗോഡ് |
AD KASARGOD 9747558835 |